ബംഗളൂരു: പട്ടയ വിതരണമേളക്കിടെ യുവതിയുടെ മുഖത്തടിച്ച കർണാടക മന്ത്രി വി. സോമണ്ണക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ചതുർവേദി എം.പി. മന്ത്രി മുഖത്തടിച്ചതല്ല, കവിളിൽ അനുഗ്രഹിച്ചതാണ് എന്ന് ട്വീറ്റ് ചെയ്ത പ്രിയങ്ക, വിഷയത്തിൽ കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മൗനം പാലിക്കുകയാണെന്നും ആരോപിച്ചു. മന്ത്രിക്കെതിരെ നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവർ ട്വീറ്റിൽ പറയുന്നു.
വിഡിയോ വൈറലായതോടെ ഭരണകക്ഷിയായ ബി.ജെ.പിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തി. അധികാരത്തിന്‍റെ ലഹരിയിൽ മന്ത്രിമാർ സ്ത്രീകളെ തല്ലുന്നുവെന്ന് രൺദീപ് സുർജേവാലയും ട്വീറ്റ് ചെയ്തു.
ഞായറാഴ്ചയാണ് മന്ത്രി യുവതിയുടെ മുഖത്തടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ചാമരാജ നഗറിലെ ഹംഗല ഗ്രാമത്തിൽ നടന്ന പട്ടയ വിതരണ മേളക്കിടെയാണ് മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയുടെ മുഖത്തടിച്ചത്. അടിയേറ്റിട്ടും അവർ മന്ത്രിയുടെ കാൽക്കൽവീണ് പൊട്ടിക്കരയുന്നതും വിഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ പിന്നീട് മന്ത്രി ഖേദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.