ബൈസരണിലേക്കുള്ള പാതയിൽ നാല് ഗാർഡുകൾ മാത്രം; ഇവരുടെ കൈവശം ആയുധങ്ങളില്ല, സുരക്ഷാവീഴ്ച ?

ബൈസരണിലേക്കുള്ള പാതയിൽ നാല് ഗാർഡുകൾ മാത്രം; ഇവരുടെ കൈവശം ആയുധങ്ങളില്ല, സുരക്ഷാവീഴ്ച ?

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം നടന്ന ബൈസരൺ താഴ്വരയിലേക്കുള്ള വഴിയിൽ സുരക്ഷക്കായി ഉള്ളത് നാല് ഗാർഡുകൾ മാത്രം. ഇവർക്ക് ആയുധങ്ങളുമില്ല. നാല് ഗാർഡുകളല്ലാതെ സുരക്ഷക്കായി മറ്റൊരു സംവിധാനവും ജമ്മുകശ്മീർ പൊലീസ് ഒരുക്കിയിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ, ബൈസരൺ താഴ്വരയിൽ സൈന്യത്തി​ന്റേയോ ജമ്മുകശ്മീർ പൊലീസിന്റേയോ സാന്നിധ്യമില്ല.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ആയിരക്കണക്കിനാളുകൾ എത്തുന്ന ജമ്മുകശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സുരക്ഷയിലും ആശങ്ക ഉയരുകയാണ്. നാല് പേരിൽ രണ്ട് പേരെ ബൈസരണിലേക്കുള്ള പാത തുടങ്ങുന്നടുത്താണ് നിയോഗിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേരെ ഈ പാത അവസാനിക്കുന്നടുത്തുമാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്.

വിനോദസഞ്ചാരികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള ടൂറിസ്റ്റ് പൊലീസിനെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. തങ്ങളുടെ സഹപ്രവർത്തകരായ നാല് പേരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് കശ്മീർ പൊലീസി​ലെ ഉദ്യോഗസ്ഥനായ അൽതാഫ് ഹുസൈൻ പറഞ്ഞു.

പഹൽഗാമിൽ തന്നെയാണ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ബറ്റാലിയന്റേയും ആർമി രാഷ്ട്രീയ റൈഫിൾസിന്റേയും ആസ്ഥാനമുള്ളത്. എന്നാൽ, ഈ സേനകളിലുള്ളവരെയൊന്നും പ്രദേശത്ത് വിന്യസിച്ചിട്ടില്ല.

​നേരത്തെ ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷാവീഴ്ചയുണ്ടായതായി ആരോപിച്ച് പ്രതിപക്ഷം ഉൾപ്പടെ രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചിരുന്നു.

Tags:    
News Summary - Pahalgam terror attack: Four unarmed guards were tourists’ only safety net

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.