കുമാർ
മംഗളൂരു: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡലിന് തെരഞ്ഞെടുക്കപ്പെട്ട പൊലീസ് ഓഫിസർ പീഡന, സ്വത്ത് തട്ടിയെടുക്കൽ കേസുകളിൽ പ്രതി. ബുധനാഴ്ച ബംഗളൂരുവിൽ മെഡൽ സ്വീകരിക്കേണ്ട ഉദ്യോഗസ്ഥൻ, ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ചൊവ്വാഴ്ച രാത്രി ഒളിവിൽ പോയി. അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ കുമാറാണ് കുറ്റവാളിയായ വിശിഷ്ട സേവ മെഡൽ ജേതാവ്.
പ്രമുഖ കരാറുകാരന്റെ ഭാര്യയെ പീഡിപ്പിച്ചു എന്നതാണ് ഇൻസ്പെക്ടറുടെ പേരിലുള്ള ഒരു കേസ്. കരാറുകാരനെതിരെ കള്ളക്കേസ് ഫയൽ ചെയ്ത് നാല് കോടി രൂപയുടെ വീട് വിൽക്കാൻ അദ്ദേഹത്തിന്റെ ഭാര്യയെ സമ്മർദത്തിലാക്കുകയും കുറഞ്ഞ വിലക്ക് വീട് രജിസ്റ്റർ ചെയ്യാൻ കൂടുതൽ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് മറ്റൊരു കേസ്.
വീട് റജിസ്ട്രേഷൻ സംബന്ധിച്ച കരാറിൽ ഒപ്പിടാൻ ചൊവ്വാഴ്ച വൈകീട്ട് നാഗർഭാവിയിലെ സ്വകാര്യ ഹോട്ടലിൽ കരാറുകാരന്റെ ഭാര്യയുമായി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നു. എന്നാൽ, ലോകായുക്ത ഉദ്യോഗസ്ഥർ ഹോട്ടലിൽ റെയ്ഡ് നടത്തുന്നുണ്ടെന്ന് അറിഞ്ഞ് ഇൻസ്പെക്ടർ കുമാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.