ചെന്നൈ: ജയലളിതയുടെ ആശുപത്രി വാസത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട ദിനകരൻ പക്ഷത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം. വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് ദിനകരൻ പക്ഷം വിഡിയോ പുറത്തുവിട്ടതെന്ന് ഡി.എം.കെ. എം.പി ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. ജയലളിത തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി അറിയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഈ സമയത്ത് വിഡിയോ പുറത്തുവിട്ടത് ശരിയായില്ല എന്നും ഇളങ്കോവൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാൽ ഇലക്ഷൻ കമീഷൻ വിഡിയോ പുറത്തുവിട്ട വെട്രിവേലിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.ജയകുമാർ പറഞ്ഞു. എന്തുകൊണ്ടാണ് തെരഞ്ഞടുപ്പിന് തലേ ദിവസം വിഡിയോ പുറത്തുവിട്ടത്. ബോധപൂർവമാണ് നടപടിയെന്നും ഡി.ജയകുമാർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.