സി.‌എ‌.എ വിരുദ്ധ പ്രതിഷേധങ്ങളിൽ വ്യാപകമായി പ്രചരിച്ച കവിത; അനിത ദുബെ കവിത മോഷ്ടിച്ചെന്ന് ആമിർ അസീസ്

'സി.‌എ‌.എ വിരുദ്ധ പ്രതിഷേധങ്ങളിൽ വ്യാപകമായി പ്രചരിച്ച കവിത'; അനിത ദുബെ കവിത മോഷ്ടിച്ചെന്ന് ആമിർ അസീസ്

പ്രശസ്ത കലാകാരിയായ അനിത ദുബെ തന്റെ കവിതയായ 'സബ് യാദ് രഖ ജായേഗ' അനുമതിയോ ക്രെഡിറ്റോ ഇല്ലാതെ ഉപയോഗിച്ചതായി ആരോപിച്ച് കവിയും ആക്ടിവിസ്റ്റുമായ ആമിർ അസീസ്. ജാമിയ മിലിയ ഇസ്ലാമിയയിലെ പൂർവ്വ വിദ്യാർഥിയായ ആമിർ അസീസ് തന്റെ കൃതിയുടെ അനധികൃത ഉപയോഗത്തെ അപലപിച്ച് രംഗത്തുവന്നിരിക്കുകയാണ്. "സാംസ്കാരിക ചൂഷണവും കൊള്ളയും" എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

മാർച്ച് 18 ന് ഡൽഹിയിലെ വദേര ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടിയിൽ ആമിറിന്‍റെ കവിത ചേർത്തിരിക്കുന്നത് ഒരു സുഹൃത്ത് കണ്ടപ്പോഴാണ് ആദ്യമായി കോപ്പിയടിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. സി.‌എ‌.എ വിരുദ്ധ പ്രതിഷേധങ്ങളിൽ വ്യാപകമായി പ്രചരിച്ച കവിതയായിരുന്നു അത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അസീസ് അവകാശപ്പെടുന്നത്. 2023-ൽ 'ഓഫ് മിമിക്രി, മിമെസിസ് ആൻഡ് മാസ്‌ക്വറേഡ്' എന്ന പ്രദർശനത്തിലും പിന്നീട് 2025-ൽ ഇന്ത്യ ആർട്ട് ഫെയറിലും അദ്ദേഹത്തിന്റെ കവിത പ്രദർശിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തന്റെ അറിവില്ലാതെയാണ് കവിത ഉപയോഗിച്ചതെന്ന് ആമിർ അസീസ് ആരോപിച്ചു. പ്രതിഷേധങ്ങളിലും റാലികളിലും തന്റെ കവിത ഉപയോഗിക്കുന്നതിനെ അസീസ് പിന്തുണക്കുന്നുണ്ട് എന്നാൽ ഇപ്പോൾ സംഭവിച്ചത് ആദരവോ കടം എടുക്കലോ അല്ലെന്നും മോഷണമാണെന്നും അദ്ദേഹം പറഞ്ഞു.

അനിത ദുബെക്കും വദേര ആർട്ട് ഗാലറിക്കും ആമിർ അസീസ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രദർശനത്തിൽ നിന്ന് തന്റെ കൃതികൾ നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അനിത ദുബെ അരികുവൽക്കരിക്കപ്പെട്ട ശബ്ദങ്ങളിൽ നിന്ന് ലാഭം നേടുകയും അവരുടെ സംഭാവനകൾ മായ്ക്കുകയും ചെയ്യുന്നുവെന്ന് അസീസ് ആരോപിച്ചു. അദ്ദേഹത്തിന് ക്രെഡിറ്റ് നൽകാത്തതിലൂടെ താൻ ധാർമിക വീഴ്ച വരുത്തിയെന്ന് അനിത ഡ്യൂബ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Row over ‘Sab Yaad Rakha Jayega’: Poet Aamir accuses artist of plagiarizing poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.