??????? ??????? ????? ??????

ജെ.ഡി.യു–ബി.ജെ.പി സഖ്യം: ശരത് യാദവിന് അതൃപ്തി

ന്യൂഡൽഹി: ബീഹാറിൽ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിൽ പാർട്ടി അധ്യക്ഷൻ ശരത് യാദവിന് അതൃപ്തിയെന്ന് റിപ്പോർട്ട്. ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചതിനെ കുറിച്ച് ശരത് യാദവ് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ബിഹാറിലെ രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കമുണ്ടാകുേമ്പാൾ പറ്റ്നയിൽ തങ്ങാതെ ഡൽഹിയിലായിരുന്നു പാർട്ടി ദേശീയ അധ്യക്ഷൻ. നിതീഷിെൻറ പുതിയ നീക്കങ്ങളിൽ അതൃപ്തിയുള്ളതിനാലാണ് ശരത് യാദവ് മൗനം പാലിക്കുന്നതെന്നാണ് വിവരം.

ബി.ജെ.പി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും യാദവ് കൂടികാഴ്ച നടത്തി. നിതീഷിനെ രാഹുൽ വിമർശിച്ചതിന് ശേഷമായിരുന്നു കൂടികാഴ്ച എന്നതും ശ്രദ്ധേയമാണ്. നിതീഷിെൻറ തീരുമാനത്തോട് എതിർപ്പുള്ള പാർട്ടിയിലെ അംഗങ്ങളുമായും എം.പിമാരുമായും കൂടികാഴ്ച നടത്താനും ശരത് യാദവിന് നീക്കമുണ്ട്.

അഴിമതി കേസിൽ ഉൾപ്പെട്ട  തേജസ്വി യാദവ് ഉപ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ പ്രതിഷേധിച്ചാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിതീഷിെൻറ രാജി മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നാണ് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും കോൺഗ്രസും ആരോപിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിതീഷ് എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെയാണ് പിന്തുണച്ചിരുന്നത്.

Tags:    
News Summary - s Sharad Yadav Upset–india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.