പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയത് തന്ത്രി കണ് ഠരര് രാജീവരര് തന്നെ അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ. ശുദ്ധികലശം നടത്താനുള്ള തീരുമാനം ഫോണിലൂടെയാണ് തന്ത്രി അറിയിച്ചത്. എന്നാൽ അതിന് ദേവസ്വം ബോർഡിെൻറ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും പത്മകുമാർ പറഞ്ഞു.
തന്ത്രിയുടെ വിശദീകരണ കത്ത് ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചശേഷം ദേവസ്വം ബോർഡ് അത് പരിശോധിക്കുമെന്നും പത്മകുമാർ പറഞ്ഞു. യുവതീ പ്രവേശനം സംബന്ധിച്ച് സർക്കാർ കണക്ക് പുറത്തുവിട്ടിട്ടുണ്ടെങ്കിലും, ദേവസ്വം ബോർഡ് ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.