ഗുസ്തി ഫെഡറേഷൻ അഡീഷണൽ സെക്രട്ടറി വിനോദ് തോമറിന് സസ്‍പെൻഷൻ

ന്യൂഡൽഹി: രാജ്യത്തിന്റെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധമുണ്ടായതിന് പിന്നാലെ ഗുസ്തി ഫെഡറേഷൻ അഡീഷണൽ സെക്രട്ടറി വിനോദ് തോമറിന് സസ്‍പെൻഷൻ. അതേസമയം, സസ്‍പെൻഷനെ കുറിച്ച് അറിയില്ലെന്ന് വിനോദ് തോമർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഗുസ്തിതാരങ്ങളും കായിക മന്ത്രാലയം പ്രതിനിധികളും തമ്മിൽ നടത്തിയ യോഗത്തിൽ ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പിന്തുണക്കുന്ന നിലപാടാണ് വിനോദ് തോമർ സ്വീകരിച്ചത്.

ഗുസ്തി ഫെഡറേഷനോട് നിലവിൽ നടക്കുന്ന റാങ്കിങ് ടൂർണമെന്റ് റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യു.പിയിലെ ഗോണ്ടയിലാണ് ടൂർണമെന്റ് നടക്കുന്നത്. ഇതിനായി പിരിച്ച എൻട്രി ഫീ തിരികെ കൊടുക്കാനും നിർദേശിച്ചു.

ജനുവരി 18നാണ് ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയത്. അസോസിയേഷൻ സെക്രട്ടറി ബ്രിജ് ഭൂഷൺ ഗുസ്തി താരങ്ങളെ പീഡനത്തിനിരയാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. 

Tags:    
News Summary - Sports ministry suspends wrestling federation Additional Secretary Vinod Tomar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.