ബംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ ശ്രീരാമ സേന യുവാക്കൾക്ക് വെടിവെപ്പ് പരിശീലനം നടത്തി. 196 പേർക്ക് റൈഫിൾ ഷൂട്ടിങ് പഠിപ്പിച്ചത് സംബന്ധിച്ച പരാതിയിൽ 12 പേർക്കെതിരെ സംഭവം കഴിഞ്ഞ് മൂന്നാം വാരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഡിസംബർ അവസാനവാരം തോഡലബാഗി ഗ്രാമത്തിൽ കർഷകന്റെ ഭൂമിയിൽ സേന സംഘടിപ്പിച്ച ഒരാഴ്ച നീണ്ട വ്യക്തിത്വ വികസന ക്യാമ്പുമായി ബന്ധപ്പെട്ടാണ് വെടിവെപ്പ് പരിശീലനം നൽകിയത്. അവസാന ദിവസമാണ് റൈഫിൾ പരിശീലനം നടത്തിയതെന്ന് ബംഗളൂരു ആസ്ഥാനമായ ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ജസ്റ്റിസിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാഗൽകോട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം റൈഫിൾ പരിശീലനം ശ്രീരാമസേന പരിപാടിയുടെ ഭാഗമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കൃഷിഭൂമിയുടെ ഉടമ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷൻ ഡി.ജി.പി അലോക് മോഹന്‍ നിവേദനം നൽകിയിരുന്നു. റൈഫിൾ പരിശീലനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് സംഭവം അറിഞ്ഞതെന്ന് നിവേദനത്തിൽ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അമർനാഥ് റെഡ്ഡി ബാഗൽകോട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.