ന്യൂഡൽഹി: കർഷക സമരം തീർക്കാൻ സുപ്രീംകോടതി നിർദേശിച്ച വിദഗ്ധ സമിതിയെ റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നയിക്കും. ഇൗ അഭിപ്രായം ആദ്യമായി മുന്നോട്ടുവെച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, മുൻ ചീഫ് ജസ്റ്റിസും മുൻ ഗവർണറുമായ പി. സദാശിവത്തെ ഇതിനായി സമീപിച്ചുവെന്നും കോടതിയിൽ പറഞ്ഞു.
ഹിന്ദി അറിയാത്തതിനാൽ സമരക്കാരുമായി സംസാരിക്കാൻ കഴിയില്ലെന്ന് ജ. സദാശിവം അറിയിച്ചുവെന്നും അതിനാൽ, അദ്ദേഹത്തെ പരിഗണിക്കാൻ കഴിഞ്ഞില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തുടർന്നു. എന്നാൽ, മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ പേരാണ് കർഷക പക്ഷത്തുനിന്ന് വാദിച്ച മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ നിർദേശിച്ചത്. തുടർന്ന് ഇരു ഭാഗത്തോടും മൂന്നുവീതം പേരുകൾ നൽകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.