ലക്നോ: ഓട്ടോ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരന് ഉത്തർപ്രദേശിൽ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനം. സംഭവത്ത ിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
ഇലക്ട്രിക് റിക്ഷ ഓടിച്ച് കുടുംബത്തിന് താങ്ങാകുന്ന കൗമാരക്കാരനെ, ഓട്ടോ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റം സമ്മതിക്കാൻ ആവശ്യപ്പെട്ട് വടികൊണ്ട് കാലിൽ അടിച്ചെന്നും വിരലിൽ ചവിട്ടിയെന്നും കുട്ടി പറയുന്നു. മകനെ മർദ്ദിച്ചത് ചൂണ്ടിക്കാട്ടി കുടുംബം സാമൂഹ്യപ്രവർത്തകരെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്.
തെലിബാഗ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് രജ്നീഷ് വർമ, ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശ് ത്രിപാഠി, സന്ദീപ് സിങ് എന്നിവരെയാണ് സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി സസ്പെൻഡ് ചെയ്തത്. വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയതിന് കമാൻഡിങ് ഓഫീസർ മുൻഷി രാജേന്ദ്ര പട്ടേലിനെതിരെ വകുപ്പുതല നടപടിക്ക് നോട്ടീസ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.