നദിയിൽ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു: ഗുരുപുര പാലത്തില്‍ നിന്ന് ഫൽഗുനി നദിയിൽ ചാടിയ യുവ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി. മൂടുഷെഡ്ഡേയിലെ ശിവനഗര സ്വദേശി അരുണ്‍ കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ചാടിയത്. അരുണ്‍കുമാറിനെ കണ്ടെത്താന്‍ പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തിവരികയായിരുന്നു.

അരുണ്‍കുമാര്‍ പ്രദേശത്തെ അറിയപ്പെടുന്ന ചിത്രകാരനാണ്. 2017ല്‍ വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകനുണ്ട്. അരുണ്‍കുമാര്‍ പിന്നീട് വിവാഹമോചനം നേടി. ഏതാനും വര്‍ഷം മുമ്പ് വിഷാദ രോഗത്തെ തുടര്‍ന്ന് അരുണ്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നദിയിൽ ചാടുന്നതിന് മുമ്പ് അരുണ്‍ ഭാര്യാ സഹോദരനുമായി സംസാരിച്ചിരുന്നു. സ്‌കൂട്ടറും പാദരക്ഷകളും മൊബൈല്‍ ഫോണും പാലത്തില്‍ ഉപേക്ഷിച്ചാണ് പുഴയിലേക്ക് ചാടിയത്.

Tags:    
News Summary - The body of the painter who jumped into the river was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.