ചെന്നൈ: അടുത്ത വർഷം തമിഴ്നാട് ഇതേവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പാണ് കാണാൻ പോകുന്നതെന്നും ഡി.എം.കെയും തമിഴക വെട്രി കഴകവും (ടി.വി.കെ) തമ്മിലായിരിക്കും മുഖ്യമത്സരമെന്നും ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈയിൽ പാർട്ടിയുടെ ആദ്യ ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കുടുംബങ്ങളും നന്നായി ജീവിക്കണമെന്നതാണോ രാഷ്ട്രീയം, അതോ ഒരു കുടുംബം മാത്രം തമിഴ്നാടിനെ ചൂഷണംചെയ്ത് സമ്പന്നരാകണമെന്നതാണോ രാഷ്ട്രീയമെന്ന് സ്റ്റാലിൻ കുടുംബത്തെ ഉന്നമിട്ട് വിജയ് ചോദിച്ചു. കേന്ദ്ര ബി.ജെ.പി സർക്കാറിനെ ഫാഷിസ്റ്റ് ഭരണകൂടം എന്ന് വിളിക്കുന്ന ഡി.എം.കെ സർക്കാർ ദ്രാവിഡ മാതൃകയിലുള്ള ഭരണം കാഴ്ചവെക്കുന്നതായാണ് പറയുന്നതെങ്കിലും അവർ ഫാഷിസത്തെയാണ് പിന്തുടരുന്നത്. -വിജയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.