സോനിപത്ത്: ഹരിയാനയിലെ സോനിപത്തിൽ സ്വകാര്യ യൂനിവേഴ്സിറ്റിയിലെ ബോയ്സ് ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ സ്യൂട്ട്കെയ്സിൽ കൊണ്ടുവരാൻ ശ്രമം. ഹോസ്റ്റലിലെ ഗാർഡുകൾ സ്യൂട്ട്കേസ് നോക്കിയപ്പോഴാണ് അതിനുള്ളിൽ പെൺകുട്ടിയെ കണ്ടത്. ഒ.പി ജിൻഡാൽ യൂനിവേഴ്സിറ്റിയിലാണ് സംഭവമുണ്ടായത്. സ്യൂട്ട്കേസിൽ സുരക്ഷാജീവനക്കാർ പരിശോധന നടത്തുന്ന ദൃശ്യങ്ങൾ വൈറലാണ്.
സ്യൂട്ട്കേസുമായി വിദയാർഥി നടന്നുവരുന്നതിനിടെ ഇത് എവിടയോ തട്ടിയപ്പോൾ അതിനുള്ളിലുണ്ടായിരുന്ന പെൺകുട്ടി കരഞ്ഞുവെന്നും അങ്ങനെയാണ് സുരക്ഷാജീവനക്കാർ പെട്ടി തുറന്ന് പരിശോധിച്ചതെന്നുമാണ് വിവരം. ഒ.പി ജിൻഡാൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി തന്നെയാണോ സ്യൂട്ട്കേസിൽ ഉണ്ടായിരുന്നതെന്നതിലും വ്യക്തതയില്ല.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം താഴെ വെച്ചിരിക്കുന്ന സ്യൂട്ട്കേസിൽ നിന്ന് പെൺകുട്ടി പുറത്ത് വരുന്ന വിഡിയോയാണ് ഉള്ളത്. ബോയ്സ് ഹോസ്‍റ്റലിലെ വിദ്യാർഥി തന്നെയാണ് ദൃശ്യങ്ങൾ റെക്കോഡ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.