ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയെന്ന കേസിൽ പ്രധാന സഹായി അറസ്റ്റില്‍. ഗുജറാത്ത് ഗോധ്ര സ്വദേശിയായ 37കാരൻ ജിറ്റേലി ഇമ്രാനെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. രഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയ വിശാഖപട്ടണത്തെ നാവിക ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ പണം നല്‍കിയതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു. പാകിസ്താനിൽ വ്യാപാര താൽപര്യമുള്ള, ഇന്ത്യയിലെ വിവരങ്ങൾ ഐ.എസ്.ഐക്ക് കൈമാറാൻ സഹകരിക്കുന്ന വ്യാപാരികളാണ് പണം നൽകിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം, യു.എ.പി.എ, ഔദ്യോഗിക രഹസ്യ നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയതെന്ന് എൻ.ഐ.എ വക്താവ് വെളിപ്പെടുത്തി. നാവിക ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പാക് ഏജൻറുമാരുമായി ബന്ധപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. പുറമെ, നാവിക ഉദ്യോഗസ്ഥരുടെ അക്കൗണ്ടില്‍ എത്തുന്ന പണത്തിന് പകരമായി പ്രതിരോധരംഗത്തെ സുപ്രധാന വിവരങ്ങള്‍ പാക് ഏജൻറുമാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ജൂണ്‍ പതിനഞ്ചിനാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.