ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലാക്കാൻ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി കേൾക്കുക.
അതിനിടെ നിയമഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൂടി ഹരജിയുമായെത്തിയപ്പോൾ ബില്ലിനെ അനുകൂലിച്ച് കക്ഷി ചേരാനായി ബി.ജെ.പി ഭരിക്കുന്ന അസം, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഉത്തരഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും സുപ്രീംകോടതിയിലെത്തി. വഖഫ് ജെ.പി.സി അംഗങ്ങൾ അടക്കമുള്ള എം.പിമാർ, രാഷ്ട്രീയ, മത, സാമൂഹിക, മനുഷ്യാവകാശ സംഘടനകൾ തുടങ്ങിയവർ സമർപ്പിച്ച ഒന്നര ഡസനോളം ഹരജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
അതിനിടെ, കേന്ദ്ര സർക്കാറിന്റെ അധികാരത്തിൽ സുപ്രീംകോടതി ഇടപെടില്ലെന്നും തങ്ങൾ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിൽ തൊടില്ലെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.