ന്യൂഡൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം പരാജയഭീതിയിൽനിന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തിൽ ഹരിയാന സർക്കാർ വിഷം കലർത്തുമോ എന്നും മോദി ചോദിച്ചു. ഡല്‍ഹിയിലെ കാര്ടര് നഗറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വന്തം ആളുകള്‍ കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ആളുകള്‍ വിഷം കലക്കാന്‍ ശ്രമിക്കുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു. താനടക്കം ഡല്‍ഹിയില്‍ താമസിക്കുന്ന എല്ലാവരും യമുന നദിയിലെ വെള്ളം കുടിക്കുന്നുണ്ട്.
പാവങ്ങളും ജഡ്ജുമാരും ഉദ്യോഗസ്ഥരും ആ വെള്ളം കുടിക്കുന്നുണ്ട്. മോദിയെ കൊല്ലാനായി ഹരിയാനക്കാര്‍ യമുനയില്‍ വെള്ളം കലര്‍ത്തുമെന്ന് എങ്ങനെയാണ് ചിന്തിക്കാനാവുകയെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.