ഡിയോറിയ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ ദുബൈയിൽ നിന്ന് എത്തിയ യുവാവിനെ ട്രോളി ബാഗിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതി ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയതായും പ്രതിയെ അറസ്റ്റു ചെയ്തതായും പൊലീസ് പറഞ്ഞു. ഭർത്താവിന്റെ അനന്തരവനുമായി പ്രണയത്തിലായിരുന്ന യുവതി അനന്തരവന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ബതാഉലി ഗ്രാത്തിൽ താമസിക്കുന്ന നൗഷാദ് (37) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഡിയോറിയ ജില്ലയിലെ തർകുൽവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പക്ഡി പട്ഖൗലി ഗ്രാമത്തിന് സമീപമുള്ള വിളവെടുത്ത ഗോതമ്പ് പാടത്താണ് മൃതദേഹം കണ്ടെത്തിയത്. വയലിൽ ബാഗ് കിടക്കുന്നത് കണ്ട കർഷകൻ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ദുബൈയിൽ നിന്ന് പത്ത് ദിവസം മുമ്പാണ് നൗഷാദ് നാട്ടിലെത്തിയത്. ബാഗിനുള്ളിൽ നിന്ന് കണ്ടെത്തിയ പാസ്‌പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിദേശത്ത് നിന്ന് കൊണ്ടുവന്ന അതേ ബാഗിൽ പൊതിഞ്ഞ് കാറിൽ 60 കിലോമീറ്റർ അകലെയുള്ള വയലിലേക്ക് കൊണ്ടുപോയതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ‘ഭർത്താവിന്റെ അനന്തരവന്റെയും മറ്റൊരു സുഹൃത്തിന്റെയും സഹായത്തോടെയാണ് താൻ കൊലപ്പെടുത്തിയതെന്ന് സ്ത്രീ വെളിപ്പെടുത്തി. അവർ ഇപ്പോഴും ഒളിവിലാണ്’ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.