ബംഗളൂരു: ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി ഭർത്താവ്. ഹുളിമാവുവിനടുത്തുള്ള വീട്ടിലാണ് സംഭവം. 32 കാരിയായ ഗൗരി അനിൽ സാംബേക്കറിനെയാണ് മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷ് കൊലപ്പെടുത്തിയത്.
വൈകുന്നേരം ഒരാൾ തൂങ്ങിമരിച്ചതായി സംശയിക്കുന്നതായി കൺട്രോൾ റൂമിൽ കോൾ ലഭിച്ചു. ഹുളിമാവു പൊലീസ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അകത്തുകടന്നപ്പോൾ കുളിമുറിയിൽനിന്ന് ഒരു സ്യൂട്ട്കേസ് കണ്ടെത്തി. സാധാരണ സ്യൂട്ട്കേസ് കൊലപാതകങ്ങളുടെ പോലെ മൃതദേഹം കഷ്ണങ്ങളാക്കിയിരുന്നില്ല. എന്നാൽ, ഗുരുതര പരിക്കുകളുടെ പാടുകൾ മൃതദേഹത്തിലുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മുറിവുകളെക്കുറിച്ച് കൂടുതൽ പറയാനാകൂ -പൊലീസ് പറയുന്നു.
പുണെയിൽനിന്നാണ് രാകേഷ് സാംബേക്കറെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുശേഷം ഇയാൾ പുണെയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഗൗരിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച രാകേഷ്, കുറ്റം സമ്മതിക്കുകയും ചെയ്തു.
എന്താണ് സംഭവിച്ചതെന്നും കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.