ബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷൻ: കൂടുതൽ സമയം വേണമെന്ന് വിജിലൻസ്

കൊച്ചി: ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്. മൊഴി രേഖപ്പെടുത്താന്‍ ഒരു മാസം കൂടി സമയം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി അനുവദിച്ച ഒരു മാസത്തെ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

അതേസമയം, കോഴ കേസിൽ അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂവെന്നും മൊഴി രേഖപ്പെടുത്താന്‍ സാവകാശം വേണമെന്നുമുള്ള നിലപാടിലാണ് വിജിലന്‍സ്. ശാസ്ത്രീയ പരിശോധന അടക്കമുള്ളവ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലൻസ് സാവകാശം തേടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.