12 വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന് ഏഴ് വർഷം തടവ്

കരുനാഗപ്പള്ളി: 12 വയസ്സുള്ള സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അയൽവാസിയായ 60കാരന് ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതിയുടെ വീട്ടിലെ ഫ്രിഡ്ജിൽ വെള്ളംവെക്കാൻ എത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടറായിരുന്ന മുഹമ്മദ് ഷാഫിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിച്ചു.15 രേഖകളും ഹാജരാക്കി. കരുനാഗപ്പള്ളി പോക്‌സോ കോടതി ജഡ്ജി ഉഷാ നായരാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. ശിവപ്രസാദ് കോടതിയിൽ ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ നാലുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. പിഴത്തുകയായ ഒരുലക്ഷം രൂപ അതിജീവതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്.

Tags:    
News Summary - 60-year-old Kerala man gets seven years in jail for raping minor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.