എരുമേലി/പൊൻകുന്നം: ശബരിമല ദർശനത്തിനെത്തിയ ആദിവാസി വനിത പ്രസ്ഥാനം സംസ്ഥാന പ്രസിഡൻറ് വയനാട് സ്വദേശിനി അമ് മിണിയെ (44) ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചയച്ചു. പൊലീസിെൻറ നി ർബന്ധത്തിനു വഴങ്ങിയാണ് മടങ്ങുന്നതെന്നും വീണ്ടും എത്തുമെന്നും തങ്ങളെ സംരക്ഷിക്കാൻ പൊലീസിനാവില്ലെന്ന് തി രിച്ചറിഞ്ഞതായും അവർ മാധ്യമങ്ങളോട് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഹരിശങ്കറിനെക്കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. അടുത്ത തവണ എത്തുേമ്പാൾ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ കാറിലെത്തിയ അമ്മിണിയെയും സംസ്ഥാന കോഓഡിനേറ്റർ റെജികുമാറിനെയും പൊൻകുന്നത്ത് തടഞ്ഞ പൊലീസ്, സംഘർഷസാധ്യത അറിയിച്ചെങ്കിലും ഇവർ പിന്മാറാൻ കൂട്ടാക്കിയില്ല. പ്രതിഷേധവുമായി കർമ സമിതി പ്രവർത്തകരും എത്തിയതോടെ പൊലീസ് സംരക്ഷണയിൽ പാലായിലേക്ക് മടങ്ങി. അരമണിക്കൂറിനുശേഷം വീണ്ടും സ്വന്തം കാറിൽ യാത്ര തുടങ്ങിയതോടെ വൻ പൊലീസ് സംഘം അകമ്പടി സേവിച്ചു. സി.പി.ഐ (എം.എൽ-റെഡ്സ്റ്റാർ) സംസ്ഥാന സെക്രട്ടറി വൈക്കം ദാസെൻറ നേതൃത്വത്തിലുള്ള സംഘവും ഒപ്പം ചേർന്നു.
എരുമേലിയില്‍ പ്രതിഷേധക്കാര്‍ സംഘടിക്കുന്നതറിഞ്ഞ് പേരൂര്‍ത്തോട്, ഇരുമ്പൂന്നിക്കര വഴി പമ്പ പാതയിൽ പൊലീസ് എത്തിച്ചു. ഇവിടെ, ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എസ്. മധുസൂദനന്‍, സി.ഐ ടി.ഡി. സുനില്‍കുമാര്‍, എസ്.ഐ ശ്രീജിത് എന്നിവരുടെ നേതൃത്വത്തില്‍ മനിതി സംഘത്തിലെ 11 അംഗങ്ങള്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ വന്നതടക്കം അറിയിച്ചതോടെ, മടങ്ങാൻ തയാറാകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിൽ കോട്ടയത്തേക്കയച്ചു.
സംഘപരിവാറിനു വേണ്ടിയാണ് പൊലീസ് നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രിയെക്കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അമ്മിണി പറഞ്ഞു. ഇവർക്ക് പിന്തുണയുമായി സി.പി.ഐ-എം.എല്‍ പ്രവര്‍ത്തകര്‍ എത്തിയത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പൊലീസുമായി നേരിയ തോതിലുള്ള വാക്കേറ്റത്തിനു കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.