കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തിനു പിന്നിൽ രഹസ്യ അജണ്ടകളുണ്ടോയെന്ന് ഹ ൈകോടതി. സർക്കാറിന് ഇല്ലെങ്കിൽ ബാഹ്യശക്തികളുൾപ്പെടെ മറ്റാർക്കെങ്കിലും രഹസ്യ അ ജണ്ടയുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജ സ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ആരാഞ്ഞു.
കോടതി ഇടപെടലിനെ തുടർന്ന് ശബരിമലയിൽ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഇതിനിടെയാണ് പ്രശ്നങ്ങൾക്ക് ശ്രമം നടക്കുന്നത്. സർക്കാറിനും പൊലീസിനും മേൽ പഴിചാരാൻ ബോധപൂർവമായ ശ്രമമുണ്ടോയെന്ന് പരിശോധിക്കണം. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പുറത്തുനിന്നുള്ള ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വാക്കാൽ പറഞ്ഞു. തുടർന്ന് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ സർക്കാറിനോട് രേഖാമൂലം വിശദീകരണം തേടിയ േകാടതി കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
മനിതി സംഘത്തെ പമ്പയിലേക്ക് സ്വകാര്യ വാഹനത്തിൽ പോകാൻ അനുവദിച്ചതടക്കം വ്യക്തമാക്കി ശബരിമല നിരീക്ഷണ സമിതി നൽകിയ റിപ്പോർട്ടും ഇതിൽ സർക്കാറിനുവേണ്ടി പത്തനംതിട്ട എസ്.പി നൽകിയ മറുപടിയും പരിഗണിച്ചാണ് കോടതി സർക്കാറിനോട് ചില കാര്യങ്ങൾ ആരാഞ്ഞത്. മനിതി സംഘത്തെ നിലക്കലിൽ ഇറക്കിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ വൈദഗ്ധ്യമുണ്ടെന്ന അവകാശവാദവും ഉന്നയിക്കുന്നു. മനിതി സംഘം നിലക്കലിൽ ഇറങ്ങിയാൽ പ്രശ്നമുണ്ടാവില്ലെന്നും പമ്പയിലിറങ്ങിയാൽ പ്രശ്നമുണ്ടാകുമെന്നും പറയുന്നത് പൊലീസിെൻറ കഴിവുകേടാവിെല്ലയെന്ന് കോടതി ചോദിച്ചു. കോടതി ഉത്തരവുണ്ടായിട്ടും ഇവരെ സ്വകാര്യ വാഹനത്തിൽ പോകാൻ അനുവദിച്ചതെന്തിന്? കോടതി ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കാൻ പൊലീസിന് കഴിയില്ല. തീർഥാടകരുടെ ഇടമാണ് ശബരിമല. സർക്കാറിനും പൊലീസിനും മറ്റു കക്ഷികൾക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല.
എന്നാൽ, ഇത്തരമൊരു കോടതി ഉത്തരവില്ലെന്നും ഇത് സംബന്ധിച്ച സർക്കാറിെൻറ നയപരമായ തീരുമാനം ചോദ്യംചെയ്യുന്ന ഹരജി തള്ളി തീരുമാനം കോടതി അംഗീകരിക്കുകയാണ് ചെയ്തതെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. ജനറൽ വിശദീകരിച്ചു. ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും വിശ്വാസികളാണോയെന്ന ചോദ്യത്തിന് അതേ എന്നായിരുന്നു സർക്കാറിെൻറ മറുപടി. എന്നാൽ, ആരെയും നിർബന്ധിച്ച് ശബരിമല ദർശനത്തിന് സർക്കാർ കൊണ്ടുവന്നിട്ടില്ലെന്നും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അഡ്വ. ജനറൽ പറഞ്ഞു. തുടർന്നാണ് ഇൗ വിഷയത്തിൽ രഹസ്യ അജണ്ട വല്ലതുമുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടത്.
എന്നാൽ, രണ്ട് സത്രീകൾ മലകയറിയതിലൂടെ സുപ്രീംകോടതി ഉത്തരവ് നടപ്പാവുകയാണ് ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കി. നിലക്കൽ-പമ്പ റൂട്ടിൽ സ്വകാര്യ വാഹനം പാടില്ലെന്ന കോടതി ഉത്തരവുണ്ടെങ്കിൽ ഹാജരാക്കുകയോ അല്ലാത്തപക്ഷം അക്കാര്യം വിശദീകരിക്കുകയോ വേണമെന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവുണ്ടെങ്കിൽ ഉദ്യോഗസ്ഥൻ നടപടി നേരിടേണ്ടിവരും. യുവതി പ്രവേശനത്തിെൻറ മറവിൽ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടോ? സർക്കാറിനെയും പൊലീസിനെയും പഴിചാരാൻ ബോധപൂർവ ശ്രമമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.