തിരുവനന്തപുരം: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളികളടക്കമുള്ള വൈദികർക്കെതിരെ ഹിന്ദുത്വ ഭീകര സംഘടനകൾ നടത്തിയ ആക്രമണം രാജ്യത്ത് സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂല പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ഇന്ത്യയിൽ ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുമെന്നത് സംഘ്പരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണ്.
2014 മുതൽക്കുള്ള മോദി ഭരണത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ഈ സംഭവവും. ക്രൈസ്തവ സമൂഹത്തോട് തങ്ങൾക്ക് വിരോധമില്ലെന്ന് സംഘ്പരിവാർ നേതാക്കൾ എത്രതന്നെ ആവർത്തിച്ചുപറഞ്ഞാലും ഗോൾവാൾക്കറിന്റെ വിചാരധാരയിൽ ആഭ്യന്തര ശത്രുക്കളെന്നുപറഞ്ഞ് ക്രൈസ്തവ സമൂഹത്തോടുള്ള വിദ്വേഷത്തിൽ ഊന്നി മാത്രമേ അവർക്ക് മുന്നോട്ടു പോകാനാകൂവെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.
വി.എച്ച്.പി-ബജ്റംഗ്ദൾ അതിക്രമികാരികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും നീതി നടപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.