തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബി.ജെ.പി അധികാരത്തില്‍ വരണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ബിജെപിയുടെ സ്ഥാപനദിനത്തില്‍ മാരാര്‍ജി ഭവനില്‍ പതാക ഉയര്‍ത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗതി, വികസനം, ,നിക്ഷേപം, തൊഴില്‍ എന്നിവയുള്ള ഒരു കേരളമാണ് ബിജെപിയുടെ ലക്ഷ്യം. നോക്കുകൂലിയുടെ കേരളം വേണ്ട. വികസിത കേരളം ആരംഭിക്കണം എന്നതാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ 11 കൊല്ലം കൊണ്ട് ഇന്ത്യയലുണ്ടായ മാറ്റം കേരളത്തിലും വരണം. ജനങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും മനസ്സിലാക്കാനും അത് പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പിയുടെ എല്ലാ പ്രവര്‍ത്തകരുടെയും ദൗത്യവും കടമയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വേണ്ടി എന്നതാണ്. പുരോഗതി, വികസനം അവസരങ്ങള്‍, തൊഴില്‍, വിദ്യാഭ്യാസം, പ്രാപ്തി എന്നിവയാണ് ബി.ജെ.പിയുടെ ദൗത്യം. വികസിത കേരളം ഉണ്ടാകണം കേരളത്തില്‍ മാറ്റമുണ്ടാകണം. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന എന്നതാണ് ബി.ജെ.പിയുടെ ലഷ്യം.
അതിന്റെ ഭാഗമായി എല്ലാ ജില്ലാ ഓഫീസുകളിലും ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടെയുണ്ട് ഞങ്ങള്‍ എന്ന മുദ്രവാക്യവുമായി ബി.ജെ.പി ആരംഭിക്കുന്ന ഹെല്‍പ് ഡെസ്‌കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ വിശദീകരിച്ചു. കേരളത്തില്‍ ജില്ലാതലത്തില്‍ 30 സംഘടനാ ജില്ലകളിലും ഈ മാസമവസാനത്തോടെ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിക്കും.
ചടങ്ങില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള കേണല്‍ എസ്. ഡിന്നി, മേജര്‍ ജനറല്‍ റിട്ട.പി.എസ്. നായര്‍, ഡോ.ടി.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, പൊതുപ്രവര്‍ത്തകനായ വിജയലാല്‍ ബി.എസ് തുടങ്ങിയവര്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
ബി.ജെ.പിയുടെ ആദ്യത്തെ സംസ്ഥാന അധ്യക്ഷന്‍ ഒ. രാജഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, അഡ്വ.പി. സുധീര്‍, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ കരമന ജയന്‍, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.