തിരുവനന്തപുരം: മതസ്പർധ ഉളവാകുംവിധം പരാമർശം നടത്തിയെന്ന പരാതികളിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെയും വാരികയുടെ പ്രസാധകനെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ‘സമകാലിക മലയാളം’ വാരികയിലും തുടർന്ന് മാധ്യമങ്ങളിലൂടെയും നടത്തിയ പ്രസ്താവനകൾ ഗുരുതരമാെണന്നാണ് ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ അഡ്വ. മഞ്ചേരി ശ്രീധരൻനായർ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിൻ അഗർവാളിന് രാത്രിയോടുകൂടി നിയമോപദേശം നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബർ െപാലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ െചയ്തത്.
ഐ.പി.സി 153 (a) (1) (a) വകുപ്പ് പ്രകാരം സെൻകുമാറിനെ ഒന്നാംപ്രതിയാക്കിയും പരാമർശം പ്രസിദ്ധീകരിച്ചതിന് വാരികയുടെ പ്രസാധകനെ രണ്ടാംപ്രതിയുമാക്കി കേെസടുത്തത്. നേരത്തേ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച പ്രാഥമിക നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യക്തമായ നിയമോപദേശത്തിനുശേഷം എഫ്.ഐ.ആർ തയാറാക്കിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷനെ സമീപിച്ചത്. തെൻറ വാക്കുകൾ വാരിക വളച്ചൊടിച്ചതാണെന്നാരോപിച്ച് സെൻകുമാർ ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു.
പൊലീസ് മേധാവിയായി വിരമിച്ചശേഷം സെൻകുമാർ വാരികക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്. സെൻകുമാറിെൻറ പരാമർശത്തിെനതിരെ ആറോളം പരാതികളാണ് ഡി.ജി.പിക്ക് ലഭിച്ചത്. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് വാരികയുടെ പത്രാധിപർ സജി ജയിംസ് വെള്ളിയാഴ്ച ഡി.ജി.പിക്ക് വിശദീകരണം നൽകി. അഭിമുഖം തയാറാക്കിയ ലേഖകെൻറ വിശദീകരണമാണ് പത്രാധിപർ കൈമാറിയത്. ലേഖകനോട് സെൻകുമാർ പറഞ്ഞ കാര്യങ്ങൾ മാത്രമേ അഭിമുഖത്തിലുള്ളൂവെന്നും ഇതുസംബന്ധിച്ച ഫോൺ റെക്കോഡുകൾ പരിശോധിക്കാമെന്നും സജി ജയിംസ് ഡി.ജി.പിയെ അറിയിച്ചു. അഭിമുഖത്തിനിടെ തനിക്കുവന്ന ഫോൺ കോളിൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ സെൻകുമാർ മോശം പരാമർശം നടത്തിയിരുന്നുവെന്നും എന്നാൽ തങ്ങളുടെ ലേഖകനോട് പറയാത്ത കാര്യമല്ലാത്തതിനാൽ അത് വാരികയിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.