മാനന്തവാടി: വാട്സ്ആപ്പിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തിയതിന് ജില്ല മാവോവാദി സ്ക്വാഡ് എസ്.ഐക്കെതിരെ പരാതി. ജില്ല പൊലീസ് മേധാവിയുടെ കീഴില്‍ 2014 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മാവോവാദിവിരുദ്ധ പ്രത്യേക അന്വേഷണ സംഘത്തില്‍ ജോലി ചെയ്തുവരുന്ന എസ്.ഐക്കെതിരെയാണ് പരാതി.
പൊലീസ് ഉദ്യോഗസ്ഥര്‍മാത്രം ഉള്‍പ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ല കമ്മിറ്റി പുറത്തുവിട്ട പ്രചാരണ പോസ്റ്ററാണ് ഷെയർ ചെയ്തത്. സേനക്കുള്ളില്‍ രാഷ്ട്രീയ പ്രചാരണം നടത്തണമെന്ന ഉദ്ദേശ്യത്തിലാണ് പോസ്റ്റര്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാനന്തവാടി സ്വദേശിയായ പൊതുപ്രവര്ത്തകെൻറ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ല പൊലീസ് സൂപ്രണ്ടിനുമാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.