(പ്രതീകാത്മക ചിത്രം)
കണ്ണൂർ: മത്സ്യബന്ധന ബോട്ടിൽ കൊറിയൻ കപ്പൽ ഇടിച്ചതായി പരാതി. പുതിയങ്ങാടിയിൽനിന്ന് ഒക്ടോബർ 14ന് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മേഴ്സി അണ്ണൈ ബോട്ടിലാണ് വ്യാഴാഴ്ച ദക്ഷിണ കൊറിയൻ കപ്പലായ കൊറിയ ഷെമി ഇടിച്ചത്.
ബോട്ടിൽ കപ്പലിടിച്ച് നാശനഷ്ടം സംഭവിച്ചതായി കാണിച്ച് ബോട്ടുടമ സിലുവപിച്ചൈ അഴീക്കൽ തീരദേശ പൊലീസിൽ പരാതി നൽകി. സംഭവം നടന്നതിന് പിറ്റേ ദിവസം തന്നെ അഴീക്കൽ തീരദേശ പൊലീസിലും മറൈൻ പൊലീസിനും പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ബോട്ടുടമ സിലുവപിച്ചൈ ആരോപിച്ചു.
ബോട്ടുടമ സ്റ്റേഷനിലെത്തി കാര്യം പറഞ്ഞെങ്കിലും പരാതി നൽകാൻ തയാറായില്ലെന്നും ഞായറാഴ്ച രാവിലെ ഇയാളെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും തീരദേശ പൊലീസ് പറഞ്ഞു.
12 നോട്ടിക്കൽ മൈൽ ചുറ്റളവിൽ നടന്ന സംഭവങ്ങളിലെ തീരദേശ പൊലീസിന് കേസെടുക്കാനാവൂ. കണ്ണൂർ തീരത്തുനിന്നും 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. ഇത്തരം പരാതികൾ കോസ്റ്റ് ഗാർഡിന് കൈമാറുകയാണ് രീതി. ബോട്ടുടമയുടെ പരാതി ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷനിലേക്ക് കൈമാറിയതായും തീരദേശ പൊലീസ് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.