ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ സി.പി.എം അംഗത്തെ പരാജയപ്പെടുത്തി സി.പി.ഐയിലെ രമ്യ സജീവ് വൈസ് പ്രസിഡന്‍റായി. രമ്യ സജീവിന് ഏഴ് വോട്ടും എതിര്‍ സ്ഥാനാർഥി സി.പി.എമ്മിലെ മോൾജി രാജേഷിന് അഞ്ച് വോട്ടുമാണ് ലഭിച്ചത്.
ഇതോടെ പഞ്ചായത്തിലെ മുന്നണി ധാരണകൾ മാറിമറിയുകയാണ്. ആറുമാസം മുമ്പ് നടന്ന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലായിരുന്നു ധാരണ. ഇത്തവണ അത് കോൺഗ്രസും സി.പി.ഐയും തമ്മിലായി. ഇതേതുടർന്നാണ് സി.പി.ഐ അംഗം വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എമ്മും കോൺഗ്രസും തമ്മിൽ നേരത്തേയുണ്ടായിരുന്ന ധാരണ പൊളിച്ച് ഇരുവരും ഇക്കുറി മത്സരിക്കാൻ തയാറായതോടെയാണ് സി.പി.ഐയും രംഗത്തെത്തിയത്. ഇതോടെ കോൺഗ്രസ് അംഗം സോളി പിൻവാങ്ങുകയും പാർട്ടി സി.പി.ഐയെ പിന്തുണക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് രാജുമോന്‍റെ വോട്ട് അസാധുവായി. മറ്റ് അംഗങ്ങൾ സി.പി.ഐക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് രമ്യ സജീവ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.