നെടുമ്പാശ്ശേരി: എയർ ഇന്ത്യ എക്സ്പ്രസിന്റെ കോർപറേറ്റ് ഓഫിസ് കൊച്ചിയിൽ തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. വയലാർ രവി വ്യോമയാന മന്ത്രിയായിരുന്നപ്പോഴാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയത്.
ഇപ്പോൾ എയർ ഇന്ത്യ സ്വകാര്യവത്കരിച്ചതോടെ ടാറ്റ ഗ്രൂപ്പാണ് ഇക്കാര്യത്തിൽ നിലപാടെടുക്കേണ്ടത്.
എന്നാൽ, ആസ്ഥാനം മാറുന്നതും കേരളത്തിലെ വിമാനസർവിസുകളും തമ്മിൽ ബന്ധമില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ചൂണ്ടിക്കാട്ടുന്നത്.ടാറ്റയുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങളുടെ കേന്ദ്രീകരണ പ്രവർത്തനം ലക്ഷ്യമിട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റാനൊരുങ്ങുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളിൽ ബഹുഭൂരിപക്ഷവും കേരളത്തിൽനിന്നാണ്. അതുകൊണ്ടുതന്നെ ആസ്ഥാനം ഇവിടെ തന്നെ നിലകൊള്ളുന്നത് കൂടുതൽ ഗുണപ്രദമായിരിക്കുമെന്ന് ഷെയർ ഹോൾഡേഴ്സ് ഓർഗനൈസേഷൻ ഓഫ് കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് പ്രസിഡന്റ് എ.കെ. നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.