പമ്പ: മണ്ഡല-മകര വിളക്ക് കാലത്ത് വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ ് എ. പത്മകുമാർ. സംഘർഷ സാധ്യത പരിഗണിച്ച് യുവതികൾ വരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ശബരിമലയിൽ സംഘർഷമുണ്ടാവണമെന്നും അത് രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ആഗ്രഹിക്കുന്നവർ ഉണ്ടാവാം. ബഹുഭൂരിപക്ഷം ഭക്തർക്ക് മാനസിക പ്രയാസമുണ്ട്. അവരുടെ മാനസിക പ്രയാസത്തെ മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നുമുണ്ട്. ഭക്തരുടെ വികാരം കണ്ടുകൊണ്ടു മാത്രമേ ദേവസ്വം ബോർഡ് നിലപാട് സ്വീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഭക്തി പരിശോധിക്കാനുള്ള യന്ത്രമില്ലാത്തതിനാൽ ശബരിമലയിൽ എത്തിയ യുവതികൾ ഭക്തിയുടെ അടിസ്ഥാനത്തിലല്ല എത്തിയതെന്ന് ഉറപ്പിച്ചു പറയാനും സാധിക്കില്ല.
ദേവസ്വം ബോർഡ് പ്രസിഡൻറിെൻറ പ്രസ്താവന പന്തളം രാജകുടുംബം സ്വാഗതം ചെയ്തു. ദേവസ്വം ബോർഡിെൻറ നിലപാടിൽ സന്തോഷമുണ്ടെന്ന് ശശികുമാര വർമ വ്യക്തമാക്കി. അടുത്ത മൂന്ന് ദിവസത്തേക്ക് സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.