തിരുവനന്തപുരം: ലാഭത്തിൽ കണ്ണുവെച്ച് സ്ലീപ്പർ കോച്ചുകൾ റെയിൽവേ വ്യാപകമായി വെട്ടിയതോടെ 77 ശതമാനമുണ്ടായിരുന്ന സ്ലീപ്പർ കോച്ചുകളുടെ എണ്ണം 54 ആയി കുത്തനെ കുറഞ്ഞു. എന്നാൽ എ.സി കോച്ചുകൾ 23 ശതമാനത്തിൽനിന്ന് ഇക്കാലയളവിൽ 46 ആയി ഉയരുകയും ചെയ്തു.
കുറഞ്ഞ നിരക്കിലെ കോച്ചുകൾ വെട്ടിച്ചുരുക്കി പകരം എ.സി കോച്ചുകൾ ഏർപ്പെടുത്തുന്നതിനെതിരെ ഏറെക്കാലമായി പ്രതിഷേധമുണ്ടെങ്കിലും മുഖവിലക്കെടുക്കാതെയാണ് റെയിൽവേയുടെ മുന്നോട്ടുപോക്ക്. സാധാരണക്കാർക്ക് ആശ്രയമായിരുന്നു ജൻസാധരൺ ട്രെയിനുകൾ കോവിഡിന് ശേഷം നിർത്തലാക്കിയത് കൂടി ചേർത്തുവായിക്കുമ്പോഴാണ് യാത്രാചെലവിൽ സാധരണക്കാർ നേരിടുന്ന പ്രതിസന്ധി വ്യക്തമാവുക. അതേസമയം സ്ലീപ്പർ കോച്ചുകളിലെ നഷ്ടക്കണക്കുകൾ നിരത്തിയാണ് റെയിൽവേയുടെ പ്രതിരോധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.