കാസർകോട്: പ്രീ പോൾ സർവേ ഫലത്തോട് പൂർണ യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി സർവേയിൽ പറഞ്ഞതിനേക്കാൾ നേട്ടമുണ്ടാക്കും. കേരളത്തിൽ തുടർഭരണം പ്രവചിക്കാനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. ഇടത്-വലത് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാൻ ബുദ്ധിമുട്ടും. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പലയിടത്തും ലീഗ്-സി.പി.എം ധാരണ രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്ക് മുസ് ലിം ലീഗിന്‍റെ പിന്തുണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ലീഗിനെ വിശ്വസിച്ച് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടരുത്. ലീഗ് ഇപ്പോഴും കയ്യാലപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന വ്യക്തികൾ ബി.ജെ.പിയിൽ ചേരുമെന്നും കെ. സുരേന്ദ്രൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മൂന്നു മുതൽ ഏഴുവരെ സീറ്റ് ലഭിക്കാമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ പ്രവചിച്ചത്. എൻ.ഡി.എക്ക് -18 ശതമാനം വോട്ട് ലഭിക്കും.
തെക്കൻ കേരളത്തിൽ എൻ.ഡി.എക്ക് 20 ശതമാനം വോട്ട് ലഭിക്കാം. ഒന്നു മുതൽ രണ്ടു വരെ സീറ്റ് നേടും. മധ്യകേരളത്തിൽ എൻ.ഡി.എക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെയുമാണ് സർവേ പ്രവചിക്കുന്നത്. വടക്കൻ കേരളത്തിൽ എൻ.ഡി.എക്ക് രണ്ടു മുതൽ നാലു വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.