മലമ്പണ്ടാരം കുടുംബങ്ങൾക്ക് 20 വീട് നിർമിച്ച് നൽകാൻ ഡോ.എം.എസ്. സുനിൽ ഫൗണ്ടേഷന് അനുമതി

മലമ്പണ്ടാരം കുടുംബങ്ങൾക്ക് 20 വീട് നിർമിച്ച് നൽകാൻ ഡോ.എം.എസ്. സുനിൽ ഫൗണ്ടേഷന് അനുമതി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ റാന്നി ട്രൈബൽ ഓഫീസിന്റെ പരിധിയിലുള്ള ളാഹ മഞ്ഞത്തോട് പ്രദേശത്ത് കൈവശരേഖ ലഭ്യമായ 20 മലമ്പണ്ടാരം കുടുംബങ്ങൾക്ക് ഡോ.എം.എസ്. സുനിൽ ഫൗണ്ടേഷൻ 20 വീട് നിർമിച്ച് നൽകും. നിർമാണ പ്രവർത്തനങ്ങൾക്ക് ഫൗണ്ടേഷൻ ട്രസ്റ്റിന് കൈമാറുന്നതിന് കരാർ ഒപ്പിടുന്നതിന് പട്ടികവർഗ ഡയറക്ടറെ ചുമതലപ്പെടുത്തിയും ഉത്തരവിറക്കി.

ളാഹ മഞ്ഞത്തോട് പ്രദേശത്ത് താമസിക്കുന്ന കൈവശ രേഖ ലഭ്യമായ 20 മലമ്പണ്ടാരം സമുദായത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതിന് സന്നദ്ധത നാരിശക്തി പുരസ്കാര ജേതാവായ ഡോ.എം.എസ്.സുനിൽ നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ അറിയിച്ചിരുന്നു. മലമ്പണ്ടാരം കുടുംബങ്ങളുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ജില്ലാ നിയമ സേവന അതോറിറ്റിയുടെ സെക്രട്ടറി കൂടിയായ ജില്ലാ ജഡ്ജി അധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ ഈ കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമിച്ച് നൽകുന്നതിന് ട്രസ്റ്റിന് അനുമതി നൽകണമെന്ന് നിർദേശിച്ചു. വീട് നർമാണം ഉപാധിരഹിതമായിരിക്കണം എന്ന നിബന്ധനയോടെ അനുമതി നൽകിയാണ് ഉത്തരവ്. 450 സ്ക്വയർ ഫീറ്റ് അളവിലുള്ള വീടുകൾ നിർമിക്കുന്നതിനുള്ള പ്ലാൻ ഡോ.എം.എസ്.സുനിൽ ഫൗണ്ടേഷൻ സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ളാഹ മഞ്ഞത്തോട് പ്രദേശത്ത് 20 കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് പ്രത്യേക അനുമതി ലഭ്യമാക്കണമെന്ന് പട്ടികവർഗ ഡയറക്ടർ കത്ത് നൽകി.

വീടുകളുടെ നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, റാന്നി, ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസർ, റാന്നി, വകുപ്പിലെ അസിസ്റ്റന്റ്റ് എക് സിക്യൂട്ടീവ് എഞ്ചിനീയർ/അസിസ്റ്റന്റ് എഞ്ചിനീയർ/ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാനത്തിൻറെ അസിസ്റ്റൻറ് എഞ്ചിനീയർ, ഡോ.എം.എസ്.സുനിൽ ഫൗണ്ടേഷൻ ട്രസ്റ്റ് പ്രതിനിധി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വാർഡ് അംഗം എന്നിവരെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു.

Tags:    
News Summary - Dr. M.S. Sunil Foundation approves 20 houses for Malambandaram families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.