നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോകുന്നു
പാലക്കാട്: നെന്മാറക്കു സമീപം പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ സുരക്ഷ പരിഗണിച്ച് വിയ്യൂർ ജയിലിലേക്കു മാറ്റി. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മാറ്റിയത്.
ആലത്തൂർ സബ് ജയിലിലെ സഹ തടവുകാർ സുരക്ഷ സംബന്ധിച്ച ആശങ്ക ജയിൽ അധികൃതരുമായി പങ്കുവെച്ചിരുന്നു. തുടർന്ന് നോർത്ത് ജയിൽ ഡി.ഐ.ജിയെ വിവരമറിയിച്ചതോടെ വിയ്യൂർ ജയിലിലേക്കു മാറ്റാൻ അനുമതി നൽകി.
ബുധനാഴ്ചയാണ് ആലത്തൂര്‍ മജിസ്ട്രേറ്റ് കോടതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഒമ്പത് സെല്ലുകൾ മാത്രമുള്ള ആലത്തൂർ സബ്ജയിലിൽ 32 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ, 42 തടവുകാരാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.