കൽപറ്റ: ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ പൊലീസിന്റെ വീഴ്ച മറക്കാൻ നീക്കമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി ഹരി. ഗോകുലിന്റെ ഇടതുകൈത്തണ്ടയില്‍ കൂട്ടുകാരിയുടെ പേര് മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ മുറിവടയാളമെന്ന് കല്പറ്റ ലിയോ ഹോസ്പിറ്റലില്‍ എ.ഡി.എമ്മിന്‍റെ സാന്നിധ്യത്തിൽ നടന്ന ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടം ടേബിളിലെത്തുമ്പോള്‍ മുന്‍പ് കൈമുറിച്ച് ആത്മഹത്യശ്രമം നടത്തിയതിന്‍റെ തിളവായി ഇത് മാറ്റിയെന്നും ഹരി ഫേസ്ബുക്കിൽ രേഖപ്പെടുത്തി. പൊലീസിനെതിരേ ഉയർന്നു തുടങ്ങിയ പ്രതിഷേധം പെണ്‍കുട്ടിയും വീട്ടുകാരിലേക്ക് അത് തിരിച്ചുവിടാൻ ശ്രമം നടത്തി.
ഗവണ്‍മെന്‍റ് പ്രതിനിധികള്‍ എത്തിയപ്പോൾ വീട്ടുകാർക്ക് സത്യസന്ധവും സമഗ്രവുമായ അന്വേഷണം ഉറപ്പു നല്കണമെന്ന് മനുഷ്യവകാശ പ്രവർത്തകനായി ഹരി ആവശ്യപ്പെട്ടു. ഹരിക്കെതിരെ താനാരാ ഇതൊക്കെ പറയാന്‍ എന്ന് ശബ്ദം ഉയർത്തുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇടതുകൈത്തണ്ടയില്‍ കൂട്ടുകാരിയുടെ പേര് മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് രേഖപ്പെടുത്തിയതിന്‍റെ മുറിവടയാളം എന്ന് കല്പറ്റ ലീയോ ഹോസ്പിറ്റലില്‍ ഏഡിഎമ്മിന്‍റെ സാന്നിദ്ധ്യത്തില്‍നടന്ന ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടം ടേബിളിലെത്തുമ്പോള്‍ മുന്‍പ് കൈമുറിച്ച് ആത്മഹത്യശ്രമം നടത്തിയതിന്‍റെ അഞ്ചുമുറിപാടുകളായി മാറുന്ന അദ്ഭുതപ്രതിഭാസം. പൊലിസിനെയും ഫോറന്‍സിക് സർജനെയും അധികരിച്ചു ഈ വാർത്തയില്‍ ഇടംപിടിക്കുന്നു. ഇതിനർഥം ഒന്നുമാത്രം ഗോകൂലിന്‍റെ മരണത്തിൽ പൊലീസ് വെറുതെയിരിക്കുന്നില്ല. കുറ്റക്കാരായ സഹപ്രവർത്തകരെ ഊരിയെടുക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണെന്നുതന്നെയാണ്. ഇത് ഒറ്റപ്പെട്ടശ്രമമല്ല.
ഗോകൂലിന്‍റെ കാര്യത്തില്‍മുന്‍പും ആത്മഹത്യശ്രമിച്ചിട്ടുണ്ട് എന്നാണെങ്കില്‍ കല്പറ്റയിലെ വിശ്വനാഥന്‍റെ കേസില്‍ അദ്ദേഹത്തിന്‍റെ ഒരു സഹോദരന്‍ ആത്മഹത്യചെയ്തിട്ടുള്ളതിനാല്‍ ഇവർ കുടുംബപരമായി ആത്മഹത്യ പ്രവണതകാണിക്കുന്നവരാണ് എന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോർട്ട്. ഗോകുലിന്‍റെകാര്യത്തില്‍ തുടക്കം മുതല്‍ പൊലീസ് നടത്തുന്ന നിയമവിരുദ്ധഇടപെടല്‍ ഇപ്പോഴും തുടരുന്നു.
ഗോകുലിന്‍റെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍തന്നെ അവിടുത്തെ പ്രാദേശിക ജനപ്രതിനിധികള്‍ അവന്‍റെ കൂട്ടുകാരിയായ പെണ്‍കുട്ടിക്ക് അവസാനമായി അവനെയൊന്നുകാണാന്‍ അനുവാദം കിട്ടുമൊയെന്ന് ചോദിക്കുന്നു. അവിടെ പൊലീസ് ഓഫീസർ രണ്ടുകൂട്ടർക്കും മറ്റു പ്രശ്നങ്ങള്‍ ഇല്ലെയെങ്കില്‍ ആകാമെന്ന് അറിയിക്കുകയും. ഇതിനുഞാനും മാധ്യമപ്രവർത്തകരും സാക്ഷിയാണ്.
എന്നാല്‍ അല്പം കഴിയുമ്പോഴേക്ക് പൊലീസിനെതിരേ ഉയർന്നു തുടങ്ങിയ പ്രതിഷേധം പെണ്‍കുട്ടിയും വീട്ടുകാരുമാണ് ഗോകുലിന്‍റെ മരണകാരണമെന്നും പ്രതിഷേധമുന അവരിലേക്ക് മാത്രമായി രൂപപെടുന്നതാണ് കണ്ടത്. ഇതിലിടപ്പെട്ടു ഗവണ്‍മെന്‍റ് പ്രതിനിധികള്‍ എത്തി വീട്ടുകാർക്ക് സത്യസന്ധവും സമഗ്രവുമായ അന്വേഷണം ഉറപ്പു നല്കണമെന്ന് ആവശ്യപ്പെട്ട എനിക്കുനേരെ താനാരാ ഇതൊക്കെ പറയാന്‍ എന്ന് ശബ്ദംഉയർത്തുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
പൊലീസടക്കമുള്ള സംവിധാനങ്ങള്‍ അടിസ്ഥാനജനവിഭാഗങ്ങളോട് വച്ചുപുലർത്തുന്ന മനോഭാവം പെണ്‍കുട്ടിയുടെ കാണാതാകല്‍ പരാതിയുടെ ആദ്യഘട്ടം മുതല്‍തന്നെ കാണാവുന്നതാണ്. 17വയസുകാരനെ തേടിവന്ന പൊലീസ് ബന്ധുകളുടേയും അയല്‍ക്കാരുടേയു അടക്കം ഫോണുകള്‍ പിടിച്ചെടുത്തത്. ഗോകുലിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ നിറുത്തിയതു കോഴിക്കോടുനിന്നു കൊണ്ടുവരുന്നതിനുമുന്‍പ് പാലിക്കേണ്ടിയിരുന്ന നടപടിക്രമങ്ങളില്‍ വരുത്തിയ ബോധപൂർവമായ അലംഭാവം.
അടുത്തബന്ധുക്കളേയും അമ്മയേയും ഉച്ചവരെ സ്റ്റേഷനില്‍ തന്നെയിരുത്തിയിരുന്നത്. ആരെയും കാണാനും സംസാരിക്കാനും വിടാതിരുന്നത്. അങ്ങനെ നിരവധികാര്യങ്ങള്‍ ...ക്രൈംബ്രാഞ്ചിനു അന്വേഷണം വിട്ടുകൊണ്ടു ഉത്തരവിറങ്ങുമ്പോഴും നമ്മൾ ജാഗ്രതയോടെ സമീപിക്കേണ്ട കാര്യം കുറ്റക്കാരെ വെള്ളപൂശി രക്ഷിക്കാനുള്ള ഓരോ ശ്രമത്തേയും തുറന്നുകാട്ടുക എന്നതുതന്നെയാണ്.
ഗുരുതരമായ മാനസിക പരിക്കില്‍ നില്‍ക്കുന്ന, ഗോകുലിനേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ തിരികെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പിന്തുണ നല്കുക. നിർണായകമായ പല വിവരങ്ങളും തരാന്‍ കഴിയുന്ന കുട്ടിയെ ഒപ്പം ചേർത്തുപിടിക്കുക. പൊലീസിലേയും മറ്റു സംവിധാനങ്ങളിലേയും മുഴുവന്‍ കുറ്റക്കാർക്കെതിരേയും ശബ്ദമുയർത്തുകാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.