തിരുവനന്തപുരം: ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലത്തെ അനുഭവത്തിൽ നിന്ന് സർക്കാർ പഠിച്ചില്ല. മണ്ഡല മകര വിളക്ക് കാലത്ത് ഇനിയും ഇൗ നാടകം ഉണ്ടാകരുത്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സമയത്ത് പക്വമായ പ്രായോഗികമായ തീരുമാനങ്ങൾ എടുക്കാതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണോ വേണ്ടത്. സർക്കാറിന് പ്രായോഗിക ബുദ്ധി വേണമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാർ ഹൈകോടതി നിരീക്ഷക സമിതിയെ കുറ്റപ്പെടുത്തുന്നു. എന്നാൽ ക്രമസമാധാന പാലനം തങ്ങളുടെ വിഷയമല്ലെന്ന് പറഞ്ഞ് ഹൈകോടതി നിരീക്ഷണ സമിതി കൈയൊഴിഞ്ഞു. നിലവിൽ ശബരിമലയുടെ കാര്യത്തിൽ നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.