കോഴിക്കോട് ,പാലക്കാട് ,മലപ്പുറം ജില്ലകളിലൂടെ കടന്ന് പോകുന്ന120.845 കി.മീ നീളത്തിലുള്ള ഗ്രീൻഫീൽഡ് ഹൈവേ ഒരു ഹൈ സ്പീഡ് ഗ്രീൻഫീൽഡ് കോറിഡോർ എന്ന നിലയില്‍ നിർമിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ പാതക്ക് ആവശ്യമായ 569.3 ഹെക്ടർ ഭൂമിയിൽ 542 ഹെക്ടർ ഭൂമിയുടെ ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്.
ഈ പദ്ധതി ഒരു ഹൈ സ്പീഡ് കോറിഡോർ ആയി ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചും, ഗതാഗതം സുഗമമാക്കുന്നതിന് ഹൈവേയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന നിലയിലാണ് ഡിസൈന്‍ ചെയ്യുന്നത്.
കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയിലേക്ക് 12 ആക്സസ് പോയിന്റുകളാണ് ദേശീയപാത അതോറിറ്റി നിർദേശിച്ചിരുന്നത്. എന്നാൽ പുതിയ ട്രാഫിക് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ ഇത്രയും പോയിന്റുകൾ വേണ്ട എന്ന് തീരുമാനിച്ചതായും എൻ.എച്ച്. എ.ഐ അറിയിച്ചിട്ടുണ്ട്. അതിനനുസരിച്ച് വിശദമായ പദ്ധതി രേഖയില്‍ മാറ്റം വരുത്തുന്ന വിഷയം പരിശോധിച്ച് വരികയാണ് എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നു.
ഈ വിഷയത്തില്‍ നേരത്തെ ഇടപെട്ടതാണ്. എന്നാല്‍ ഹൈസ്പീഡ് കോറിഡോര്‍ എന്ന നിലയില്‍ വിഭാവനം ചെയ്തതിനാലാണ് ഇത്തരം നിയന്ത്രണം എന്നാണ് എൻ.എച്ച്. എ.ഐ വിശദീകരിക്കുന്നത്. ഈ വിഷയം വീണ്ടും എൻ.എച്ച്. എ.ഐ യുടെ ശ്രദ്ധയില്‍പെടുത്തമെന്നും എ.പി.അനില്‍കുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.