മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറ പ്പെടുന്ന തീർഥാടകർക്കായി വിപുലമായ ഒരുക്കങ്ങൾ. വിമാനത്താവള അതോറിറ്റി, എമിഗ്രേ ഷൻ, കസ്റ്റംസ്, സൗദി എയർലൈൻസ്, ബി.എസ്.എൻ.എൽ, ഡി.എം.എ, ഡി.എം.ഒ ഹോമിയോ, പൊലീസ്, അഗ്നി മശമന സേന, കെ.എസ്.ആർ.ടി.സി, റെയിൽവേ, കെ.എസ്.ഇ.ബി, സിവിൽ സപ്ലൈസ് വിഭാഗം, പി.ആർ.ഡി വകുപ്പുകളുടെ നേതൃത്വത്തിലാണ് സൗകര്യങ്ങളൊരുക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.30ന് മലപ്പുറത്ത് ജില്ല കലക്ടറുടെ ചേംബറിൽ യോഗം ചേരും.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ജില്ലതല ഉദ്യോഗസ്ഥര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജൂലൈ ഏഴ് മുതൽ 20 വരെയാണ് കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് സർവിസ്. സൗദി എയർലൈൻസിെൻറ 35 സർവിസുകളാണുണ്ടാകുക. 10,800 തീർഥാടകരെയാണ് കരിപ്പൂരിൽ പ്രതീക്ഷിക്കുന്നത്. കരിപ്പൂരിലെ ഹജ്ജ് ഹാളിൽ ഒരേ സമയം 350 തീർഥാടകർക്കുള്ള ഇരിപ്പിടമൊരുക്കും. ടോയ്ലറ്റുകൾ, പ്രാർഥന ഹാൾ, കുടിവെള്ളം, സംസം വെള്ളം സൂക്ഷിക്കാനുള്ള സ്ഥലം, വിമാനങ്ങൾ വൈകുകയാണെങ്കിൽ മുൻകൂട്ടിയുള്ള അറിയിപ്പ്, വീൽചെയർ തുടങ്ങിയവയാണ് അതോറിറ്റി ഒരുക്കുക.
ഹാജിമാർ ഹജ്ജ് ഹൗസിൽ എത്തുേമ്പാൾ ബാഗേജുകൾ സുരക്ഷിതമായി സ്വീകരിക്കാനുള്ള നടപടികളും സ്വീകരിക്കും. കസ്റ്റംസ്, എമിഗ്രേഷൻ, സി.ഐ.എസ്.എഫ് വിഭാഗങ്ങൾ ആവശ്യത്തിനുള്ള ജീവനക്കാരെയും കൗണ്ടറുകളും തയാറാക്കും. ആവശ്യമെങ്കിൽ നോഡൽ ഓഫിസറെ ചുമതലപ്പെടുത്തും. എല്ലാ ട്രെയിനുകൾക്കും ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.