കൊച്ചി: ഇൗ മാസം രണ്ടിന് ശബരിമലയിൽ ദർശനം നടത്തിയ രണ്ട് യുവതികൾ വി.ഐ.പി ഗേറ്റിലൂടെ തിരുമുറ്റത്തെത്തിയത് എങ് ങനെയെന്ന് വ്യക്തമല്ലെന്ന് വെളിപ്പെടുത്തി ൈഹകോടതിയിൽ ശബരിമല നിരീക്ഷണസമിതിയുടെ റിപ്പോർട്ട്. വി.ഐ.പികൾക ്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും മാത്രം പ്രവേശനമുള്ള പൊലീസ് കാവലുള്ള സ്റ്റാഫ് ഗേറ്റിലൂടെ അജ്ഞാതരായ അഞ്ച ുപേരുടെ അകമ്പടിയോടെയാണ് ഇവർ തിരുമുറ്റത്ത് എത്തിയത്. സ്റ്റാഫ് ഗേറ്റിനുമുന്നിലെ പൊലീസുകാരനോട് രണ്ട് പുരുഷന്മാർ സംസാരിച്ച് പിൻവാങ്ങിയതിനുശേഷമാണ് യുവതികൾ
ഇതിലൂടെ കടന്നത്. സന്നിധാനത്തെ കൊടിമരത്തിനുപിന ്നിലെ വാതിൽ കടന്നാണ് യുവതികൾ ശ്രീകോവിലിന് മുന്നിലെത്തിയത്. വി.െഎ.പി ഗേറ്റിലൂടെയും കൊടിമരത്തിന് പിന്നിലെ വാതിലിലൂടെയും സാധാരണഭക്തർക്ക് പ്രവേശനം അനുവദിക്കാറില്ലാത്തതാണെന്നും ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരടങ്ങുന്ന നിരീക്ഷണസമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ പാസ് നൽകേണ്ടെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ എസ്.പിയോട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡി.ജി.പിയുടെ നിർദേശപ്രകാരം പന്തളത്ത് ഡ്യൂട്ടിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. നേരിട്ട് കാണാനാവാതെവന്നതോടെ പ്രതിഷേധത്തിെൻറ പേരിൽ പാസ് നിഷേധിക്കരുതെന്ന് എസ്.പിക്ക് നിർദേശം നൽകി. സന്നിധാനത്ത് അഗ്നിരക്ഷ യന്ത്രത്തിെൻറ പൈപ്പുകൾ മാറ്റുകയും ശബരിമലയിൽ ഫയർ ഒാഡിറ്റ് നടത്തുകയും ചെയ്യുന്ന കാര്യത്തിൽ സമിതിയിലുള്ള ഫയർ ഫോഴ്സ് ഡി.ജി.പി ഉറപ്പുനൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
പമ്പയിൽ 100 ബയോടോയ്ലറ്റ് സ്ഥാപിക്കണമെന്ന നിർദേശം ജില്ല ഭരണകൂടം പാലിച്ചിട്ടില്ല. നിലക്കലിൽ വിദഗ്ധരുടെ സഹായത്തോടെ പാർക്കിങ് ലേ ഒൗട്ട് തയാറാക്കിയാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും. ഇക്കാര്യം ശബരിമല ഉന്നതാധികാര സമിതിയുടെ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ശബരിമലയിൽ കൊപ്ര ഉണക്കുന്നതിന് സൾഫർ ഉപയോഗിക്കുന്നത് പുക മലിനീകരണമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇതിന് വൈദ്യുതിയോ സൗരോർജമോ ഉപയോഗിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്. തേങ്ങ ലേലത്തിൽ നൽകുമ്പോൾ ഇക്കാര്യം വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. പാണ്ടിത്താവളം-മാളികപ്പുറം പാതയിലെ പഴയ വിരിഷെഡുകൾ അടുത്ത സീസണിനുമുമ്പ് പുതുക്കിപ്പണിയണമെന്നും നിർദേശിച്ചിട്ടുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ബുധനാഴ്ച പരിഗണനക്ക് എത്തേണ്ടിയിരുന്നെങ്കിലും അഡ്വക്കറ്റ് ജനറലിെൻറ അസൗകര്യംമൂലം അടുത്ത വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.