തിരുവനന്തപുരം: ഹാദിയക്കെതിരായ പരാമർശങ്ങളിൽ മാപ്പ് പറയുന്നതായി ഹിന്ദു പാർലമെൻറ് നേതാവ് സി.പി സുഗതൻ. പരാമർശത്തിൽ ആ പെൺകുട്ടിക്കുണ്ടായ വേദനയിൽ മാപ്പ് പറയുന്നതായി സുഗതൻ മീഡിയവൺ ചാനലിലെ ചർച്ചക്കിടെ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ തെൻറ മുൻ നിലപാടിൽ തെറ്റു പറ്റിയെന്ന് സി.പി. സുഗതൻ പറഞ്ഞു. താൻ മുൻ നിലപാടിെൻറ ഭാഗമായിരുന്നു. തനിക്ക് ഇനി പുതിയ നിലപാടാണെന്നും സുഗതൻ പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന വനിതാമതിൽ സംഘാടന സമിതി യോഗത്തിലാണ് സുഗതൻ ഈ നിലപാട് വ്യക്തമാക്കിയത്.
മുമ്പ് സ്വീകരിച്ച നിലപാടുകളെല്ലാം ഇതോടെ അവസാനിച്ചു. ശബരിമലയിൽ സ്ത്രീകളെത്തിയാൽ തടയില്ല. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി പറഞ്ഞതെന്താണോ അതാണ് തെൻറ നിലപാട്.
നവോത്ഥാന സമ്മേളനവുമായി മുമ്പോട്ടു പോകും. അതിെൻറ ആശയങ്ങളുമായി ചെയർമാനും കൺവീനറും നിർദ്ദേശിക്കുന്നതനുസരിച്ച് ഹിന്ദു പാർലമെൻറ് പ്രവർത്തിക്കുമെന്നും സി.പി. സുഗതൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.