കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

ചെങ്ങന്നൂർ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് തെക്കേ കപ്ലാശ്ശേരിൽ ടി.ജെ. സ്കറിയ-മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോസ് ജോയിയാണ് (39) മരിച്ചത്.

അബൂദബിയിൽനിന്ന് 27ന് നാട്ടിലെത്തിയ ഇദ്ദേഹം ഹരിപ്പാട്ടെ ഒരു ലോഡ്ജിൽ ക്വാറൻറീനിലായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ സ്രവം പരിശോധനക്ക് അയച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിച്ചു. കരൾരോഗ ബാധിതനായിരുെന്നന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരിശോധനഫലം കിട്ടിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    
News Summary - Jose Joy Dead in Alappuzha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.