കോട്ടയം: സി.പി.ഐ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകൻ സന്ദീപ് രാജേന്ദ്രൻ. കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചില്ലെന്നുകാട്ടി കോട്ടയത്തെ പരിസ്ഥിതിപ്രവർത്തകൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനുതാഴെ കമന്റായാണ് സന്ദീപിന്റെ െവളിപ്പെടുത്തൽ. അന്തരിച്ച മുൻ സെക്രട്ടറിമാരുടെ കുടുംബാംഗങ്ങളെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു.
കാനത്തിന്റെ ഭാര്യക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ എത്താൻ കഴിഞ്ഞില്ലെന്നാണ് മന്ത്രി ജി.ആർ. അനിൽ ഈ വേദിയിൽ പറഞ്ഞത്. എന്നാൽ, തങ്ങളെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് സന്ദീപ് കമന്റിൽ പറയുന്നു. തങ്ങൾക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാൻ കഴിയാത്തത് എന്ന പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതാണ്. പരിപാടി അറിയിക്കാതെ തങ്ങൾ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് കമന്റിൽ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.