കണ്ണൂര്‍: കണ്ണൂർ സർവകലാശാല ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വൈസ് ചാൻസലർ ചുമതലപ്പെടുത്തിയ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി. മേയ് അഞ്ചിന് നടക്കുന്ന അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിക്ക് വി.സി ഡോ. കെ.കെ. സാജുവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം നിർദേശം നൽകി.
കണ്ണൂർ സർവകലാശാല നടത്തിയ ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്. സംഭവത്തിൽ കാസർകോട് പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പി. അജീഷിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. കണ്ണൂർ യൂനിവേഴ്സിറ്റിയുടെ പരാതിയിൽ അജീഷിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി.
കഴിഞ്ഞമാസം 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. പരീക്ഷയുടെ രണ്ടു മണിക്കൂർ മുമ്പ് പ്രിൻസിപ്പലിന്റെ ഇ- മെയിലിലേക്ക് അയച്ച ചോദ്യപേപ്പറാണ് ചോർന്നത്. ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് അയച്ചുവെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.