പി.പി. ബിനു
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 85 വർഷം കഠിനതടവും 3,25,000 രൂപ പിഴയും വിധിച്ചു.
പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക കഠിനതടവ് അനുഭവിക്കണം. 2019 ജൂൺ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് ചപ്പാരപ്പടവിലെ പി.പി. ബിനുവിനെയാണ് (45) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
ആദൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടറായിരുന്ന പ്രേംസദനും കുറ്റപത്രം സമർപ്പിച്ചത് വി.കെ. വിശ്വംഭരനുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.