എട്ടുപേരിൽനിന്ന് 11.5 ലക്ഷം രൂപ തട്ടി; ദമ്പതികൾക്കെതിരെ കേസ്

എട്ടുപേരിൽനിന്ന് 11.5 ലക്ഷം രൂപ തട്ടി; ദമ്പതികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സ്ത്രീകളുൾപ്പെടെ എട്ടുപേരിൽനിന്ന് പതിനൊന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പാണത്തൂർ ബാപ്പുംകയത്തെ ബിജു പൗലോസ്, ഭാര്യ സ്മിത ബിജു എന്നിവർക്കെതിരെയാണ് കേസ്. പാണത്തൂർ ചിറങ്കടവ് പള്ളിക്കാലിലെ ഷൈലജ രാജന്‍റെ (53) പരാതിയിലാണ് കേസ്. ഷൈലജ അടക്കമുള്ള നാല് സ്ത്രീകൾക്ക് ഉൾപ്പെടെയാണ് പണം ലഭിക്കാനുള്ളത്.

2015ൽ ചിട്ടിയിൽ ചേർന്ന് നൽകിയ 4,90,000 രൂപയും കടമായി നൽകിയ 6,70,000 രൂപയും തിരികെ ലഭിക്കാനുണ്ടെന്നാണ് പരാതി. പിന്നീട് പ്രതികൾ പരാതിക്കാർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞു നൽകിയ എഗ്രിമെന്‍റിലെ വ്യവസ്ഥ പാലിക്കാതെയും മൂന്ന് ചെക്കുകൾ നൽകിയശേഷവും പണം നൽകാതെ പറ്റിച്ചെന്നുമാണ് പരാതി.

Tags:    
News Summary - Rs 11.5 lakh stolen from eight people; case filed against couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.