കാറിൽ എം.ഡി.എം.എയുമായി യുവാവിനെ പിടിക്കൂടി

ആഷിഖ്

കാറിൽ എം.ഡി.എം.എയുമായി യുവാവിനെ പിടിക്കൂടി

കാഞ്ഞങ്ങാട്: സ്ത്രീകളടക്കം സഞ്ചരിച്ച കാറിൽനിന്ന് പൊലീസ് എം.ഡി.എം.എ പിടിച്ചു. യുവാവിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് ഉദുമ ടൗണിൽ കാർ തടഞ്ഞാണ് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്.

കളനാട് കാളികാദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആഷിഖാണ് (27) അറസ്റ്റിലായത്. ബേക്കൽ സ്റ്റേഷനിലെ എസ്.ഐമാരായ എം. സവ്യസാചി, മനോജ്‌ കൊട്രച്ചാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രസാദ്, സിവിൽ ഓഫിസർമാരായ സുനേഷ്, സൗമ്യ എന്നിവർ ചേർന്നാണ് പിടികൂടിയത്. 0.730 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു.

ബലാനോ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു. ആഷിഖിന്‍റെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നത് സ്ത്രീകളടക്കം കാറിലുണ്ടായിരുന്ന മറ്റാരും അറിഞ്ഞിരുന്നില്ല. ഇത് ബോധ്യപ്പെട്ടതിനാൽ ആഷിഖിനെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. കാപ്പിലെ ബന്ധുവീട്ടിലേക്ക് വിരുന്നിന് പോവുകയായിരുന്നു കുടുംബം. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Young man caught with MDMA in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.