കൊച്ചി: എമ്പുരാന്‍ സിനിമയുടെ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഹരജി നൽകിയതിനെ വിമര്‍ശിച്ച് ഹൈകോടതി. ശ്രദ്ധ പിടിച്ചുപറ്റാനായാണ് ഹരജിക്കാരന്‍റെ ശ്രമമെന്ന് പറഞ്ഞ കോടതി, സെന്‍സര്‍ ചെയ്ത ചിത്രത്തിൽ എന്തിനാണ് എതിര്‍പ്പെന്നും ചോദിച്ചു. ഹര്‍ജിക്കാരന്‍ സിനിമ കണ്ടിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി, പ്രദര്‍ശനം തടയാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം തള്ളി.
ഹരജിക്കാരൻ കലാപസാധ്യതയുണ്ടെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരത്തില്‍ എവിടെയെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ സിംഗ്ള്‍ ബെഞ്ചാണ് എമ്പുരാന്‍റെ പ്രദർശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിച്ചത്. മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും മതവൈരവും ഉയർത്താൻ ചിത്രം കാരണമാകുമെന്നും ഈ സാഹചര്യത്തിൽ പ്രദർശനം നിർത്തണമെന്നുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്.
ദേശീയ അന്വേഷണ ഏജൻസികളെ ഉൾപ്പെടെ ചിത്രത്തിൽ വികലമായി അവതരിപ്പിക്കുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി പരാമർശിക്കുന്നു, മതസ്പർധ വളർത്താൻ കാരണമാകുന്നു, ഗോധ്ര കലാപത്തെ അടക്കം തെറ്റായി ദൃശ്യവത്കരിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് ചിത്രത്തിനെതിരെ ഉയർത്തിയത്. എന്നാൽ ഹരജിക്കാരന്‍റെ വാദങ്ങൾ കോടതി പൂർണമായും തള്ളി.
അതേസമയം ഹരജി നൽകിയ ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയംഗം വിജേഷിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചാണ് സസ്‌പെന്‍ഷൻ. പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വിജീഷ് ഹരജി നൽകിയതെന്ന് ബി.ജെ.പി സിറ്റി മണ്ഡലം അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ നിലപാട് തന്നെയാണ് ബി.ജെ.പിയുടേതെന്നും ജസ്റ്റിന്‍ ജേക്കബ് തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് വിജീഷ് പറഞ്ഞു. എമ്പുരാനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. സിനിമക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിജീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.