കുഞ്ഞിനെ കടത്തിക്കൊണ്ടു പോകൽ: രണ്ടുപേർ റിമാൻഡിൽ

വെള്ളിമാടുകുന്ന്: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് 12 ദിവസം പ്രായമായ നവജാതശിശുവിനെ കർണാടകയിലേക്ക് കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പിടിയിലായ കുട്ടിയുടെ പിതാവ്, ഇദ്ദേഹത്തിന്റെ മാതാവ് എന്നിവർ റിമാൻഡിലായി. പൂളക്കടവ് ബിജിലിയിൽ ആദിൽ ഹാരിസ് (29), മാതാവ് സാക്കിറ (54) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

ശനിയാഴ്ച ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാവ് മങ്കട സ്വദേശി ആഷിഖയുടെ (23) പരാതിയിലാണ് കേസെടുത്തത്. കുഞ്ഞിന്റെ പരിചരണമുൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ആദിൽ ഹാരിസും മാതാവ് സാക്കിറയും ആഷിഖയുമായി കലഹിച്ചിരുന്നു.

ഇതേത്തുടർന്ന് യുവതി കുഞ്ഞുമായി വീട്ടിലേക്ക് പോകാൻ തുടങ്ങിയതറിഞ്ഞതോടെ ഇരുവരും കുഞ്ഞുമായി ബംഗളൂരുവിലേക്ക് കടന്നുകളയുകയായിരുന്നു. ബത്തേരിയിൽ പൊലീസ് ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് കുഞ്ഞിനെ ചേവായൂർ എസ്.ഐ ഡി. ഷബീബ് റഹ്മാന്റെ നേതൃത്വത്തിലെത്തിയ പൊലീസിന് കൈമാറുകയായിരുന്നു.

Tags:    
News Summary - Kidnapping case-Two remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.