മണിയുടെ പ്രസ്താവന തെറ്റ്, പാർട്ടി പരിശോധിക്കും -കോടിയേരി

കോഴിക്കോട്: മന്ത്രി എം.എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന തെറ്റായിപ്പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണിയുടെ മോശം പരാമർശങ്ങളോട് പാർട്ടി യോജിക്കുന്നില്ല. എന്ത് പറഞ്ഞെന്നും ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്നും പാർട്ടി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു.  

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ മണിയുടെ വിഷയം ആ ഫോറത്തിൽ ചർച്ച ചെയ്യും. മണിയുടെ വിശദീകരണം പാർട്ടി കേൾക്കുമെന്നും കോടിയേരി വ്യക്തമാക്കി.

മന്ത്രി എന്ന നിലയിൽ ഔന്നിത്യം ഉയർത്തിപിടിച്ചു വേണം എല്ലാവരും പ്രതികരിക്കേണ്ടത്. മോശം പരാമർശങ്ങൾ പൊതുസമൂഹം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ എല്ലാ മന്ത്രിമാരും ജാഗ്രത പാലിക്കണമെന്നും കോടിയേരി ഒാർമിപ്പിച്ചു.

സർക്കാർ ഉദ്യോഗസ്ഥരോട് എം.എം മണി മോശമായി സംസാരിച്ചെന്ന ആരോപണത്തിൽ പരിശോധന നടത്തിയ ശേഷം പ്രതികരിക്കാം. മണിക്ക് അദ്ദേഹത്തിന്‍റേതായ ശൈലിയുണ്ട്. അതിന്‍റെ ഭാഗമായുള്ള പദപ്രയോഗങ്ങൾ പ്രസംഗത്തിൽ ഉണ്ടായതാവാമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

Tags:    
News Summary - kodiyeri react to mm mani anti womens statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.